2009, മാർച്ച് 18, ബുധനാഴ്‌ച

വയ്യാത്തവരെ കളിയാക്കിയാല്‍

പത്നിയുടെ കൂട്ടുകാരിയുടെ ജന്മദിനം. സല്‍ക്കാരത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കെ cross-eyed ആയൊരു വിളമ്പുകാരനെ കണ്‍ടു. 

പരിചാരകന്‍ വന്നുപോയിക്കഴിഞ്ഞ് തൊട്ടടുത്ത വട്ടമേശയിലിരുന്ന പെണ്‍കുട്ടികള്‍ അയാളെപ്പറ്റി മലയാളത്തില്‍ 'കോങ്കണ്ണന്‍' എന്നു പറയുന്നത് എന്റെ കുട്ടി കേട്ടു.


"അച്ഛാ, what is കോങ്കണ്ണന്‍?" 

ചുറ്റി. 

"അതു മോനെ, കോങ്കണ്ണുള്ളവര്‍ എന്നുവച്ചാല്‍, ഈ രണ്ടുകണ്ണും ഒരുപോലെ നീങ്ങാത്ത ആളുകളാണ്" 

"എന്താ?" 

"അതായത്, കോങ്കണ്ണുള്ളവര്‍ ഇവിടിരിക്കുന്ന പ്ലേറ്റില്‍ നോക്കിയാല്‍ അവിടിരിക്കുന്ന ഗ്ലാസ്സാണ് കാണുക" 

കുട്ടിക്കു ചിരി വന്നു. 

അത്രയുമായപ്പോള്‍ പത്നി ഇടപെട്ടു. "ചിരിക്കണ്ടെടാ. വയ്യാത്തവരെ കളിയാക്കരുത്. രാത്രീല്‍ ഉറക്കത്തില്‍ ദേവി വന്ന് നാക്കുചെത്തിക്കൊണ്ടുപോകും" 

അതൊടെ കുട്ടി ചിരി നിര്‍ത്തി. 

"ഇല്ല മോനെ. അമ്മ വെറുതെ പേടിപ്പിക്കുന്നതാണ്. അങ്ങനെങ്കില്‍ ദേവി ആദ്യം രഞ്ജിനി ഹരിദാസിന്റെ നാക്കു ചെത്തേണ്‍ടതല്ലായിരുന്നോ ? ആ സിനിമോളെ എപ്പോഴും പരസ്യമായി കളിയാക്കുന്നതിന്. 


(പോട്ടെ. ആ ഷോണ്‍* ഡെലോണാസിന്റെ നാക്കെങ്കിലും ചെത്തേണ്‍ടതല്ലായിരുന്നോ ?

* - ന്യൂയോര്‍ക് പോസ്റ്റിലെ ഹോമോഫോബിക് കാര്‍ട്ടൂണിസ്റ്റ്. ഹെതര്‍ മില്‍സിന്റെ അംഗവൈകല്യത്തെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ ശ്രദ്ധിക്കുക. പോയ വാരം അമേരിക്കന്‍ രാഷ്ട്രപതിയെ കുരങ്ങനായി ചിത്രീകരിച്ചിരിച്ചു കാര്‍ട്ടൂണ്‍ വരച്ച് വീണ്ടും കുപ്രസിദ്ധനായി)

3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍2009, മാർച്ച് 19 12:14 AM

    അങ്ങനെ ആണേലു ഈ ലോകത്ത്‌ 80% ആളുകള്‍ക്കും നാക്കുണ്ടാവില്ല ദലാല്‍ ചേട്ടാ... :P

    Tin2

    മറുപടിഇല്ലാതാക്കൂ
  2. പൊതുവേ ഒട്ടു മിക്കവരുടെയും ഒരു സ്വഭാവമാണിത് ... മറ്റുള്ളവരുടെ ന്യൂനതകള്‍ കണ്ടെത്തി കളിയാക്കുക എന്നത് ... അരവട്ടനെ ഇവര്‍ മുഴുവട്ടനാക്കും ..

    മറുപടിഇല്ലാതാക്കൂ